ഒരു വേനലിൻ്റെ ചൂടിൽ ഞാൻ കരിമ്പടം വിരിച്ച കട്ടിലിൽ സൈഡ് ചരിഞ്ഞു കിടക്കുകേയായിരുന്നു .എൻ്റെ ഓർമ്മകൾ തനിയെ ഭൂതകാലത്തിലേക്ക് പോയി. അവിടെ ഞാനും ഭർത്താവും കുട്ടികളും മാത്രം .എത്ര സന്തോഷം നിറഞ്ഞ ദിവസങ്ങൾ ,എൻ്റെ പൊന്നുമക്കളുടെ കളിയും ചിരിയും തമാശയും ആയി സന്തോഷത്തോടുള്ള ദിനങ്ങൾ .ഞാനും ഭർത്താവും ഞങ്ങളുടെ കുട്ടികൾക്ക് ഒരുപാട് സ്‌നേഹവും അവർക്ക് വേണ്ടതെല്ലാം കൊടുത്തു അവർ ഞങ്ങളെയും ഒരുപാട് സ്നേഹിച്ചു അങ്ങനെ വർഷങ്ങൾ കടന്നു പോയി അവർ വലിയ കുട്ടികൾ ആയി ,ഞങ്ങൾ വിചാരിച്ചു ഈഭൂമിയിൽ വെച്ച് ഏറ്റവ്വും ഭാഗ്യ ഉള്ളവർ ഞങ്ങളാണ് എന്നുപോലും .......... അങ്ങനെ ഒരു ദിവസം ഞാനും എൻ്റെ നെറ്റിയിലെ മംഗല്ല്യസിന്ധുരം മായിച്ചു ,അലമുറയിട്ട് ഒരുപാട് കരഞ്ഞു ,ദേഷ്യവും സങ്കടവും പ്രാർത്ഥനയും എല്ലാം ഒരുമിച്ചു വന്ന നിമിഷങ്ങൾ. കലങ്ങിമറിഞ്ഞ കണ്ണുമായി പടിഞ്ഞാറെ പടിയിൽ അസത്മയസൂര്യനെയും നോക്കി അങ്ങനെയിരുന്നു .മനസിനുള്ളിൽ അപ്പോൾ ആ സൂര്യനെ പോലെ അസ്തമിച്ചിരുന്നങ്കിൽ എന്ന് ആശിച്ചുപോയി ..ആരെക്കയോ എൻ്റെ കണ്മുൻപിൽ ഒരു നിഴൽപോലെ വന്നു പോകുന്നു അവർ പറയുന്ന പദങ്ങൾ ദൂരെയവിടെനിന്നോ കേൾക്കുന്ന പോലെ മനസിൽ തോന്നിച്ചു .പിന്നെയും എൻ്റെ ജീവിതം അങ്ങനെ മുമ്പോട്ട് നീങ്ങി ,കുറച്ചു കാലങ്ങൾ കഴിഞ്ഞപ്പോൾ ഞാൻ ആ ഭവനത്തിൽ ഒരു മുറിൽ ഒറ്റപെട്ടു .എൻ്റെ കുട്ടികൾ എന്നെ വല്ലാത് സ്‌നേഹിച്ചിരുന്നു അപ്പോഴും ..............
ആരോ എന്നെ തട്ടിവിളിച്ചു പ്രാതലിനു നേരമായി എന്നു പറഞ്ഞു .തിരിഞ്ഞു നിവർന്നു കിടന്നു ഞാൻ .മുകളിലോട്ട് നോക്കിയപ്പോൾ ചുടുകാറ്റ് വിതറുന്ന ഒരു യന്ത്രം അങ്ങനെ കറങ്ങുന്നു .മനസിനുള്ളിൽ നിന്നും ഉയരുന്ന ചൂട്നെകാട്ടിലും എത്രയോ ഭേദം
ഈ യന്ത്രത്തിന്റെ കാറ്റ്.
വിശപ്പില്ലാത്തതിനാൽ ഞാനും ആ കിടപ്പു അങ്ങനെ കിടന്നു .... ഇപ്പോൾ എന്ത് എൻ്റെ മക്കൾ എന്നെ കാണാൻ വരാത്തത് ..... ,ഞാൻ അവർക്ക് എൻ്റെ കൈയിൽ ഉള്ളതെല്ലാം കൊടുത്തു സ്‌നേഹം, സന്തോഷം ,സ്വത്തുക്കൾ ...എന്നിട്ടും എന്ത് അവർ വരാത്തത് ......... അവർക്ക് ഞാൻ അധികപറ്റായോ ? എന്താണ് അതിന്റെ കാരണം ?.. ഞാൻ ആണോ തെറ്റുച്യ്തതെ ? അതോ അവർ ആണോ ?അതോ സമൂഹം പണികഴിപ്പിച്ച ഈ വ്യദ്ധസദനം ഉള്ളതുകൊണ്ടോ .............? ഒരു ഉത്തരം തരുമോ ?.. ...........
''മാനവ ജീവിതം വിണ്ണിലെ മാരിവില്ലു പോലെയോ"
No comments:
Post a Comment